32 വര്‍ഷങ്ങള്‍ക്ക് ചരിത്രം കുറിച്ചു. ദുഃഖവെള്ളിയാഴ്ച നടന്ന 'കുരിശിന്റെ വഴി' ശുശ്രൂഷയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ മുഴുവന്‍ സമയവും കുരിശേന്തി

 
Papa  kurishinte vazhi

റോമിലെ പുരാതനമായ കൊളോസിയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, മെഴുകുതിരി വെളിച്ചത്തിൽ ഇന്നലെ ലോകം കണ്ടത് അസാധാരണവും വൈകാരികവുമായ ഒരു കാഴ്ചയാണ്.

ആദ്യകാല ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന ആ മണ്ണിലൂടെ, ദുഃഖവെള്ളിയാഴ്ച നടന്ന 'കുരിശിന്റെ വഴി'  ശുശ്രൂഷയിൽ ലിയോ പതിനാലാമൻ മാർപാപ്പ മുഴുവൻ സമയവും കുരിശേന്തി.

32 വർഷങ്ങൾക്ക് മുൻപ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക്  ശേഷം   കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ച ഏറ്റവും സുപ്രധാനമായ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നാണിത്.

1994-ന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ കുരിശിന്റെ വഴിയുടെ തുടക്കം മുതൽ ഒടുക്കം വരെ കുരിശ് വഹിക്കുന്നത്.

1980 മുതൽ 1994 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇതിനുമുമ്പ് ഇത്തരത്തിൽ മുഴുവൻ സമയവും കുരിശേന്തിയിട്ടുള്ളത്.

കൃത്യം 32 വർഷങ്ങൾക്ക് ശേഷം, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പാത പിന്തുടർന്ന് ലിയോ പതിനാലാമൻ ആ ചരിത്രം ആവർത്തിക്കുമ്പോൾ, അത് സഭയുടെ ആധുനിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയാണ്.

കൊളോസിയത്തിൽ നേരിട്ടെത്തിയ മുപ്പതിനായിരത്തോളം വിശ്വാസികൾ ഈ ചരിത്ര നിമിഷത്തിന് ദൃക്‌സാക്ഷികളായി.

ഇതിനുപുറമെ, ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നവമാധ്യമങ്ങളിലൂടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരാണ് ഈ ശുശ്രൂഷകളിൽ പങ്കുചേർന്നത്.

ലോകം നേരിടുന്ന അനേകം പ്രതിസന്ധികൾക്കിടയിൽ, സ്വയം കുരിശ് ചുമന്നുകൊണ്ടുള്ള മാർപാപ്പയുടെ ഈ യാത്ര, ത്യാഗത്തിന്റെയും സഹനത്തിന്റെയും ഏറ്റവും ശക്തമായ സന്ദേശമാണ് വിശ്വാസി സമൂഹത്തിന് നൽകുന്നത്.

Tags

Share this story

From Around the Web