തന്റെ നേതൃത്വത്തിലും കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് വിജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റന്‍ ആക്കിയില്ലെന്നും രമേശ് ചെന്നിത്തല

 
chennithala

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ പടലപ്പിണക്കം മറന്നേക്കു പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് ബീഡി സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചതാണ് രമേശയുടെ പിണക്കത്തിന് കാരണം. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്റ്റന്‍ ആക്കിയില്ലെന്നും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

  പ്രതിപക്ഷ നേതാവ് നന്നായി പ്രവര്‍ത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ടായി നിന്നാല്‍ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂര്‍ പാഠം. ലീഗിനും തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നല്‍കുന്നു. ഇടത് സര്‍ക്കാരിന് കിട്ടിയത് വലിയ പ്രഹരമാണ്. ലീഗ് ആര്യന്‍ ഷൗക്കത്തിനെ സ്വന്തം സ്ഥാനാര്‍ത്ഥിയായി കണ്ടു. 


ആര്‍എസ്എസ് വോട്ട് പിടിച്ചത് സ്വരാജാണ്. നിലമ്പൂരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിച്ചു. ഭരണമാറ്റത്തിന്റ കേളി കൊട്ട് നിലമ്പൂരില്‍ ഉയര്‍ന്നുവെന്നും ചെന്നിത്തല പറഞ്ഞു.അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഷൗക്കത്തിനെ അന്‍വര്‍ വിമര്‍ശിച്ചതാണ് തടസമായത്. 


തിരുത്താന്‍ പറഞ്ഞിട്ടും കേട്ടില്ല. അതോടെ ആണ് യുഡിഎഫ് അന്‍വറിനോട് നോ പറഞ്ഞത്. അന്‍വറിന് വേണ്ടി താന്‍ സംസാരിച്ചു എന്ന ക്യാപ്‌സുള്‍ ഇറങ്ങുന്നുണ്ട്. പിന്നില്‍ ആരാണ് എന്ന് എല്ലാര്‍ക്കും അറിയാം. യുഡിഎഫ് തീരുമാനത്തിന് വിരുദ്ധ നിലപാട് എടുത്തിട്ടില്ല. അന്‍വറില്‍ വ്യത്യസ്ത നിലപാട് ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
 

Tags

Share this story

From Around the Web