സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ധം നല്‍കുന്ന വിധിയ്ക്കെതിരെ യൂറോപ്യന്‍ മെത്രാന്‍ സമിതി

 
velankannni

വത്തിക്കാന്‍ സിറ്റി: എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന 'സ്വവര്‍ഗ വിവാഹങ്ങള്‍' അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന യൂറോപ്യന്‍ യൂണിയന്‍ കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്റെ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ . 


വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴില്‍ സാധുതയുള്ളതല്ലെങ്കില്‍പ്പോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിര്‍ബന്ധമായതിനാല്‍, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബര്‍ 9ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

2018-ല്‍ ജര്‍മ്മനിയില്‍ വിവാഹിതരായെന്ന് അവകാശപ്പെടുന്ന സ്വവര്‍ഗാനുരാഗികളായവരെ കേന്ദ്രീകരിച്ചാണ് വിധി. പോളണ്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അധികാരികള്‍ അവരുടെ ബന്ധം സിവില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചതാണ് കേസായി കോടതിയ്ക്കു മുന്നിലെത്തിയത്.

 ഇത് യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന് വിരുദ്ധമാണെന്ന് യൂറോപ്യന്‍ കോടതി പ്രഖ്യാപിക്കുകയായിരിന്നു. 

ഈ നിലപാടിനെതിരെയാണ് യൂറോപ്യന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിക്കുന്നത്. 'ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്' വിവാഹത്തില്‍ നടക്കുന്നതെന്ന് ബിഷപ്പ് മരിയാനോ വ്യക്തമാക്കി.


യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി ഓരോ രാജ്യത്തിന്റെയും അവകാശങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും 'നിയമപരമായ അനിശ്ചിതത്വം' വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

നിലവില്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പകുതിയോളം രാജ്യങ്ങളും സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കിയിട്ടില്ല. 

പോളണ്ട്, ബള്‍ഗേറിയ, സൈപ്രസ്, സ്ലൊവാക്യ, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങീയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കു തടയിട്ടിരിക്കുന്നത്.
 

Tags

Share this story

From Around the Web