എൽ നിനോ: കടുത്ത ചൂടിനെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

 
El nino

വരും മാസങ്ങളിൽ ‘എൽ നിനോ’ (El Nino) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ആഗോള താപനില ഉയരുന്നതിനും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായേക്കാവുന്നതാണ് ഇത്തരം പ്രതിഭാസം.

ലോക കാലാവസ്ഥാ സംഘടനയുടെ (WMO) കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വർദ്ധനവാണ് എൽ നിനോ. സാധാരണയായി ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെയാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കാറുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിലെ ചൂടുപിടിച്ച വെള്ളമാണ് എൽ നിനോയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ പ്രതിഭാസം നവംബർ വരെ തുടരാനാണ് സാധ്യതയെന്നും ഏജൻസി വ്യക്തമാക്കുന്നു.


എങ്കിലും, എൽ നിനോയുടെ തീവ്രത എത്രത്തോളമായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ നിശ്ചയമില്ല. ഇതിന്റെ തീവ്രത പ്രവചിക്കുന്ന വിവിധ കാലാവസ്ഥാ മോഡലുകൾ വ്യത്യസ്തമായ സൂചനകളാണ് നൽകുന്നത്. എൽ നിനോ പ്രതിഭാസം ഓസ്ട്രേലിയ, മധ്യ അമേരിക്ക, ഇന്തോനേഷ്യ, തെക്കേ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും, മധ്യ-കിഴക്കൻ പസഫിക് മേഖലകളിൽ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിനും കാരണമാകുമെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാണിക്കുന്നു.

Tags

Share this story

From Around the Web