കോംഗോയിൽ എബോള ഭീതി വധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3,200 ആയി; മരണം 1,405 കടന്നു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് അതിവേഗം പടർന്നു പിടിക്കുകയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,200 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 1,405 ആയി ഉയർന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും പെട്ടെന്ന് ഉയർന്നത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ജീവനക്കാരും സജീവമായി രംഗത്തുണ്ട്. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കാരണം പലയിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
രോഗബാധ കടുത്ത ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യേകം പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആശ്വാസനടപടികൾ എത്തിച്ച് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാനാണ് അധികൃതരുടെ നീക്കം.