പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവ്. എയര്‍ ഇന്ത്യ ഡല്‍ഹി - മസ്‌കറ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

 
air india



ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂലം നേരത്തെ റദ്ദാക്കിയിരുന്ന വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും.

ചൊവ്വാഴ്ച ദുബായ്, മസ്‌കറ്റ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നടത്തിത്തുടങ്ങി. രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ആരംഭിച്ചതോടെ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുകയാണ്.

എയര്‍ ഇന്ത്യ ഡല്‍ഹി-ദുബായ് സര്‍വീസും എയര്‍ ഇന്ത്യ എക്സ്പ്രസ് ഡല്‍ഹി-മസ്‌കറ്റ് സര്‍വീസും പുനരാരംഭിച്ചു. മിഡില്‍ ഈസ്റ്റിലേക്കുള്ള മിക്ക സര്‍വീസുകളും ജൂണ്‍ 25 ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

യൂറോപ്പിലേക്കുള്ള റദ്ദാക്കിയ സര്‍വീസുകളും ഇന്ന് മുതല്‍ വീണ്ടും നടത്തും. യുഎസിലേക്കും കാനഡയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പുനരാരംഭിച്ചു. ആഴ്ചയില്‍ ഏകദേശം 900 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നു.

എന്നാല്‍, ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ചില വിമാനങ്ങള്‍ക്കു മറ്റു റൂട്ടുകള്‍ സ്വീകരിക്കേണ്ടിവരും, ഇത് യാത്രാസമയം കൂടുതല്‍ ആക്കും. എയര്‍ലൈന്‍ യാത്രാ തടസ്സങ്ങള്‍ കുറയ്ക്കാനും ഷെഡ്യൂള്‍ പുനഃസ്ഥാപിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

Tags

Share this story

From Around the Web