ക്രിസ്മസ് ട്രീക്ക് പിന്നിലെ ചരിത്രത്തെക്കുറിച്ച് അറിയാം?

 
TREE


ലോകത്തെ എല്ലാ കോണുകളിലും വീടുകളിലും സ്ഥാപനങ്ങളും ഇന്ന് കാണുന്ന ക്രിസ്മസ് ട്രീക്ക് പിന്നില്‍ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന രീതി പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ് ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ജര്‍മനിയിലും ബാള്‍ട്ടിക് സംസ്ഥാനങ്ങളിലുമാണ് ആദ്യമായി ക്രിസ്മസ് ട്രീ സ്ഥാപിച്ച് തുടങ്ങിയത്. 

1441ല്‍ എസ്റ്റോണിയയിലും 1510ല്‍ ലാത്വിയയിലും ക്രിസ്മസ് ട്രീ ഉയര്‍ന്നതായി ചരിത്രം പറയുന്നു. കടലാസ് കൊണ്ട് നിര്‍മിച്ച പൂക്കള്‍ അലങ്കാരത്തിനായി ഉപയോഗിച്ചു. പിന്നീട് മെഴുകുതിരികള്‍ ഉള്‍പ്പെടെയുള്ളവ ക്രിസ്മസ് ട്രീയില്‍ സ്ഥാപിച്ചു. പിന്നീട് ക്രിസ്മസ് ട്രീ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും പല തരത്തിലുള്ള പരിണാമങ്ങള്‍ക്ക് വിധേയമാകുകയും ഇന്ന് കാണുന്ന ക്രിസ്മസ് ട്രീ ആയി തീരുകയും ചെയ്തു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലേക്ക് എത്തിയ ക്രിസ്മസ് ട്രീ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മനിയില്‍ ജനിച്ച വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവ് പ്രിന്‍സ് ആല്‍ബര്‍ട്ട് ആണ് ജനപ്രിയമാക്കിയത്. കളിപ്പാട്ടങ്ങള്‍, ചെറിയ സമ്മാനങ്ങള്‍, മെഴുകുതിരികള്‍, മിഠായികള്‍, പോപ്കോണ്‍ സ്ട്രിങ്ങുകള്‍, ഫാന്‍സി കേക്കുകള്‍ എന്നിവ ഉപയോഗിച്ച് വിക്ടോറിയന്‍ മരം അലങ്കരിച്ചിരുന്നു, ശാഖകളില്‍ റിബണുകളും പേപ്പര്‍ ചെയിനുകളും ഉപയോഗിച്ച് തൂക്കിയിട്ടിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ജര്‍മന്‍ കുടിയേറ്റക്കാര്‍ വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോയി, പത്തൊന്‍പതാം നൂറ്റാണ്ടോടെ ക്രിസ്മസ് ട്രീക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും അവ ജനപ്രിയമായിരുന്നു. ചൈനയിലും ജപ്പാനിലും, 19, 20 നൂറ്റാണ്ടുകളില്‍ പാശ്ചാത്യ മിഷനറിമാര്‍ അവതരിപ്പിച്ച ക്രിസ്മസ് ട്രീകള്‍ പേപ്പര്‍ ഡിസൈനുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

ക്രിസ്മസ് കാലത്ത് സാന്താക്ലോസ് എന്ന സങ്കല്‍പ്പം ഏറെ പ്രശസ്തമാണ്. സെന്റ് നിക്കോളാസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നാണ് സാന്താക്ലോസ് ഉത്ഭവിച്ചത്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് (ട.േ ചശരവീഹമ)െ എന്ന ക്രിസ്ത്യന്‍ ബിഷപ്പാണ് സാന്താക്ലോസ് എന്ന ഐതിഹ്യകഥാപാത്രത്തിന്റെ യഥാര്‍ഥ ഉറവിടം. ഓരോ സ്ഥലത്തും അദ്ദേഹത്തിന് വ്യത്യസ്ത പേരുകളും രൂപങ്ങളുമുണ്ട്, എന്നാല്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.


ഇംഗ്ലണ്ടില്‍ ടര്‍ക്കിയും മിന്‍സ് പൈയും, ഇറ്റലിയില്‍ പാനെറ്റോണെയും, ഇന്ത്യയില്‍ പ്ലം കേക്കുകളും മധുരപലഹാരങ്ങളും ക്രിസ്മസ് കാലത്ത് പ്രശസ്തമാണ്. ഇന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അതിന്റേതായ പ്രത്യേകതയുണ്ട്.

 ഗോവ, കേരളം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. നക്ഷത്രങ്ങള്‍, അര്‍ധരാത്രിയിലെ കുര്‍ബാന, കുടുംബങ്ങളിലെ വിരുന്നുകള്‍ എന്നിവയെല്ലാം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാണ്. 

ആദ്യകാല ക്രിസ്മസ് കാര്‍ഡുകള്‍ കൈകൊണ്ട് വരച്ചതായിരുന്നു. പോയിന്‍സെറ്റിയ പൂക്കള്‍ മെക്‌സിക്കോയില്‍ നിന്നുള്ളതാണ്. അമേരിക്കയില്‍ 1870വരെ ഇത് ഒരു അവധി ദിനമായിരുന്നില്ല എന്നത് കൗതുകകരമാണ്.


 

Tags

Share this story

From Around the Web