സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാഖിലെ ക്വാരാഘോഷില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു

 
BAGDAD


ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷില്‍ നൂറുകണക്കിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 450 കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്. 


ആര്‍ച്ച് ബിഷപ്പ് ബെനഡിക്റ്റസ് ഹാനോ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. നിര്‍ബന്ധിത നാടുകടത്തല്‍ മൂലം അനുഭവിച്ച നിരവധിയായ കഷ്ടപ്പാടുകള്‍ക്കിടയിലും പൂര്‍വ്വിക മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ക്രൈസ്തവരുടെ ദൃഢനിശ്ചയത്തെയും ഉറച്ച വിശ്വാസത്തെയും ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു.

ഈ കുട്ടികള്‍ വിശ്വാസത്തില്‍ ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുന്നത് കാണുമ്പോള്‍, നമ്മുടെ കുടുംബങ്ങള്‍ വിശ്വാസ പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ സഭ വളര്‍ന്ന് അഭിവൃദ്ധി പ്രാപിക്കുന്നു. 

കുട്ടികളുടെ വിശ്വാസം വളര്‍ത്തുന്നതില്‍ കത്തോലിക്കാ കുടുംബങ്ങളുടെ നിര്‍ണായക പങ്കിനെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് ഹാനോ പരാമര്‍ശിച്ചു. പിതാവും മാതാവും വിശ്വാസത്തില്‍ ഐക്യപ്പെടുമ്പോള്‍ കുടുംബം - പ്രലോഭനങ്ങള്‍, തിന്മ, ധാര്‍മ്മിക വ്യതിയാനം എന്നിവയെ ചെറുക്കാന്‍ കഴിവുള്ള ഒരു കോട്ടയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

Tags

Share this story

From Around the Web