രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ ആണ് കരാര്‍

 
drone


ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍വേധസംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ രണ്ടായിരം കോടി രൂപയുടെ അടിയന്തര ആയുധ സംഭരണ കരാറിനാണ് അനുമതി.13 കരാറുകളിലൂടെ അന്ത്യാധുനിക സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകും.പാക് അതിര്‍ത്തിയിലടക്കം പ്രതിരോധസംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനാണ് പ്രതിരോധമന്ത്രാലയം പുതിയ കരാറിലേക്ക് എത്തുന്നത്. 


2000 കോടിയുടെ ആയുധ സംഭരണത്തിനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ കടുപ്പിക്കാനാണ് ഊന്നല്‍. ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണിത്.കേന്ദ്രീകൃത ഡ്രോണ്‍ വേധ സംവിധാനം, വ്യോമ ആക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച ...

Tags

Share this story

From Around the Web