കുട്ടനാട്ടില്‍ മത്സരചിത്രം തെളിയുന്നു; തോമസ് കെ തോമസ് വീണ്ടും മത്സരിക്കും, NDA യ്ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കും

 
THUSHAR VELLAPPALLY


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളം മുറുകുകയാണ് കുട്ടാനാട് മണ്ഡലത്തില്‍. മൂന്ന് മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി. 


എല്‍ഡിഎഫില്‍ എന്‍സിപി, യുഡിഎഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, എന്‍ഡിഎയില്‍ ബിഡിജെഎസ് മൂന്ന് മുന്നണികളും ഘടകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന സീറ്റാണ് കുട്ടനാട്.


സിറ്റിംഗ് എംഎല്‍എ തോമസ് കെ തോമസ് തന്നെ എല്‍ഡിഎഫില്‍ മത്സരിക്കും. തോമസ് കെ തോമസിനെതിരായി സിപിഐഎം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തികേന്ദ്രമായ കുട്ടനാട്ടില്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തി. എന്നാല്‍, എന്‍സിപിയില്‍ നിന്ന് സീറ്റ് വാങ്ങില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും വ്യവസായിയുമായ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ് അടക്കം കുട്ടനാട് സീറ്റിന് വേണ്ടി വാദിച്ചെങ്കിലും ജോസഫ് വിഭാഗം എതിര്‍ത്തു. റെജി ചെറിയാന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും സജീവമാക്കി.

എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുട്ടനാട്ടിലെ പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎക്ക് സാധിച്ചെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. 

തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാനാണ് ആലോചന. എന്നാല്‍ തുഷാര്‍ സമ്മതം മൂളിയിട്ടില്ല. ഈ മാസം പകുതിയോടെ മൂന്ന് മുന്നണികളും അന്തിമ തീരുമാനത്തിലെത്തും. 

വെള്ളപ്പൊക്കമടക്കം പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത നിരവധിപ്രശ്‌നങ്ങളാണ് സ്ഥാനാര്‍ഥികളുടെ മുന്നിലുള്ള വെല്ലുവിളി.

Tags

Share this story

From Around the Web