രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം; നിഷ്പക്ഷവേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി

 
CJP


നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. 

എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയാകാമെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിഷ്പക്ഷവേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി. ജെ പി നദ്ദയുടെ വസതിയില്‍ ചര്‍ച്ചയാകാം.


ഓഫീസിലും ചര്‍ച്ച നടത്താന്‍ തയ്യാര്‍. ഏത് സമയത്തും ചര്‍ച്ചയ്ക്ക് വരാം. വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യും.

അതേസമയം സിജെപിക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസുകാര്‍ അവരുടെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആരോപിച്ചു. 

ഇത്തരക്കാരുടെ നിലപാട് തിരിച്ചറിയണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പ്രതിഷേധം കടുത്തതോടെ ഡല്‍ഹി പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, മറ്റ് ജോലി ചെയ്യുന്നവര്‍ക്കും, സാധാരണക്കാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. 

കൂടാതെ സംസ്ഥാനത്തെ പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിക്കപ്പെട്ടു. ഇതേ
ാടെ പേടിയം, ഗൂഗിള്‍പേ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ നിലച്ചു.

Tags

Share this story

From Around the Web