ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

 
Catholic congresss


കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദ നം സമര്‍പ്പിച്ചു. 


ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവര്‍ മൈക്രോ ന്യൂനപക്ഷം ആകയാല്‍ ഒരു വോട്ട് ബാങ്കാകുവാന്‍ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

അതിനാല്‍ത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളില്‍ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു. തീവ്ര മതവാദികള്‍ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ നിയമപരമായി കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതു മാത്രമാണ് പരിഹാരമാര്‍ഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ എത്തി നിവേദനം സമര്‍പ്പിച്ചത്.

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിനു സര്‍ക്കാര്‍ 1972ലെ വനം വന്യജീവി നിയമത്തില്‍ സമഗ്രമാ യ മാറ്റം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 


വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകള്‍ക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നല്‍കുന്നതി നുവേണ്ടി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മാതൃകയില്‍ സ്റ്റാറ്റിയൂട്ടറി അധികാരങ്ങളോടു കൂടി ബോര്‍ഡിനെ നിയമിക്കണം. 


വന്യജീവികളെ വനത്തിനകത്ത് നിലനിര്‍ത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും നിവേദനത്തിലുണ്ട്. 


നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഉപ രാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു.

   

Tags

Share this story

From Around the Web