നൈജീരിയയിലെ ക്രൈസ്തവ വിശ്വാസികള്‍ അതിഭീകരമായ പട്ടിണിയിലേക്ക്

 
nigeriya

ഞങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു; കിടക്കാന്‍ ഇടമില്ല, ഭക്ഷണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഞങ്ങളുടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ നിങ്ങളെങ്ങനെ പരിഹരിക്കും?'' തീവ്രവാദികള്‍ ഗ്രാമം ആക്രമിക്കുകയും തന്നെ തട്ടിക്കൊണ്ടുപോകുകയും ഭര്‍ത്താവിനെ കൊല്ലുകയും ചെയ്തതിന് ശേഷം തന്റെ കുട്ടികളെ പോറ്റാന്‍ പാടുപെടുന്ന ഒരു അമ്മയുടെ മാനസിക വേദനയാണ് നൈജീരിയന്‍ അമ്മയായ ജുമായിയുടെ ഈ വാക്കുകളില്‍ തെളിയുന്നത്.

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ (ണഎജ) പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജുമായി മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്. അവളും കുടുംബവും നേരിടുന്ന പ്രതിസന്ധി വടക്കേ നൈജീരിയയില്‍ ദശക കാലത്തായി കണ്ടിട്ടില്ലാത്തത്ര വലിയ തോതിലേക്ക് ഉയരുകയാണ്; ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. യു.എന്‍ ഡബ്ല്യു.എഫ്.പി പ്രകാരം, ''നൈജീരിയയുടെ ചില വടക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ ഭാഗത്ത്, സംഘര്‍ഷം പട്ടിണി വര്‍ധിപ്പിക്കുന്നു, ഇത് വര്‍ഷങ്ങളായി കണ്ടിട്ടില്ലാത്തത്ര ഉയര്‍ന്ന അവസ്ഥയിലാണ്.''


വരുംമാസങ്ങളില്‍, ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ചില മേഖലകളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, മാനുഷിക സഹായത്തിലെ കുറവ് എന്നിവ മൂലം വര്‍ധിച്ചുവരുന്ന പട്ടിണി അനുഭവിച്ചേക്കാം. പ്രത്യേകിച്ച്, വടക്കേ നൈജീരിയയിലെ സംഘര്‍ഷ ബാധിതമായ ഒന്‍പത് സംസ്ഥാനങ്ങളിലായി 1.7 കോടിയിലധികം ആളുകള്‍ പ്രതിസന്ധി, അടിയന്തരാവസ്ഥ അല്ലെങ്കില്‍ അതിഭീകരമായ പട്ടിണി എന്നിവ നേരിടുന്നു. അതില്‍ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ബോര്‍ണോ സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്ന്.

എങ്കിലും, ഈ പ്രതിസന്ധി പടരുകയാണെന്ന് പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയ്ക്കായുള്ള ഡബ്ല്യു.എഫ്.പി റീജിയണല്‍ ഡയറക്ടര്‍ കിന്ദ സാംബ പറയുന്നു: ''വര്‍ഷങ്ങളായി വിമത ആക്രമണങ്ങള്‍ പ്രധാനമായും വടക്കുകിഴക്കന്‍ നൈജീരിയയുടെ ചില ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് അവ വളരെ വിശാലമായ പ്രദേശങ്ങളിലേക്ക് പടരുകയും ജനങ്ങളെ കൃഷിയിടങ്ങളില്‍ നിന്ന് ആട്ടിപ്പായ്ക്കുകയും അവരെ പലായനത്തിന് നിര്‍ബന്ധിതരാക്കുകയും മാനുഷിക സഹായം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പട്ടിണി വേഗത്തില്‍ പടരുന്നു.

യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെയും (എഅഛ) ഡബ്ല്യു.എഫ്.പിയുടെയും ജൂണ്‍ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം, അക്രമവും അസ്ഥിരതയുമാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍. തിരിച്ചറിഞ്ഞ 13 ഹോട്ട്സ്‌പോട്ടുകളില്‍ 12 എണ്ണത്തിലും ഇത് പ്രതിസന്ധിക്ക് കാരണമാകുന്നു. നൈജീരിയ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സുഡാന്‍, സൊമാലിയ (ഓപ്പണ്‍ ഡോര്‍സിന്റെ 2026 വേള്‍ഡ് വാച്ച് ലിസ്റ്റിലെ ആദ്യ 30 രാജ്യങ്ങളില്‍ ഉള്ളവ) എന്നിവ ഡബ്ല്യു.എഫ്.പിയെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന ആശങ്കയുള്ള ഹോട്ട്സ്‌പോട്ടുകളായി തുടരുന്നു.

പ്രതിസന്ധിയുടെ വക്കിലുള്ള ക്രൈസ്തവര്‍

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ, പ്രത്യേകിച്ച് കടുന, കട്‌സിന സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ക്കായി പ്രാര്‍ഥിക്കാനും അവരെ പിന്തുണയ്ക്കാനുമുള്ള ഓപ്പണ്‍ ഡോര്‍സിന്റെ സമീപകാല ആഹ്വാനത്തിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ഈ പ്രദേശങ്ങളിലുടനീളം ക്രിസ്ത്യാനികള്‍ സ്വന്തം വീടുകളില്‍ നിന്ന് തുരത്തപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി, ആയിരക്കണക്കിന് വിശ്വാസികള്‍ തകര്‍ച്ചയുടെ വക്കിലാണ്.

 

Tags

Share this story

From Around the Web