ജപമാല ചൊല്ലുന്നത് ധ്യാനരീതികളേക്കാൾ ഉയർന്ന മാനസികാരോഗ്യം പ്രധാനം ചെയ്യുമെന്ന് പുതിയ പഠനങ്ങൾ

ജപമാല ചൊല്ലുന്നത് പൗരസ്ത്യ ധ്യാനരീതികൾക്ക് സമാനമായ മാനസികാരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ഒരു പുതിയ അന്താരാഷ്ട്ര പഠനം സൂചിപ്പിക്കുന്നു. ജേണൽ ഓഫ് റിലീജിയൻ ആൻഡ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇറ്റലി, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ 361 കത്തോലിക്കാ വിശ്വാസികളിൽ ജപമാല ചൊല്ലുന്നതിന്റെ സ്വാധീനം വിലയിരുത്തുന്നതിനായി സർവേ നടത്തി. ജപമാല ചൊല്ലിയവർ ഉയർന്ന തലത്തിലുള്ള ക്ഷേമം, കൂടുതൽ സഹാനുഭൂതി, മതപരമായ പോരാട്ടത്തിന്റെയോ ആത്മീയ ഉത്കണ്ഠയുടെയോ അളവ് വളരെ കുറവാണെന്ന് റിപ്പോർട്ട് ചെയ്തതായി അവർ കണ്ടെത്തി. ഗവേഷണ പ്രകാരം മറ്റ് ധ്യാന സാങ്കേതിക വിദ്യകളിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങളാണിവ.
പരമ്പരാഗത കത്തോലിക്കാ ഭക്തികൾ പ്രധാനമായും വിദ്യാഭ്യാസം കുറഞ്ഞ ആളുകളെയാണ് ആകർഷിക്കുന്നതെന്ന അനുമാനത്തെ വെല്ലുവിളിച്ച്, പങ്കെടുത്തവരിൽ 62.2% പേർ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി. “ഈ പരമ്പരാഗത ആചാരം വിദ്യാഭ്യാസപരവും തലമുറകളിലുള്ള തടസ്സങ്ങളെ എങ്ങനെ മറികടക്കുന്നുവെന്ന് ഞങ്ങളെ അദ്ഭുതപ്പെടുത്തി”- റോമിലെ പൊന്തിഫിക്കൽ അന്റോണിയനം സർവകലാശാലയിലെ പ്രധാന ഗവേഷകനായ ഫാ. ലൂയിസ് ഒവീഡോ പറഞ്ഞു.