യേശുവിന് മുന്‍പില്‍ കൈ കഴുകി ഒഴിഞ്ഞു മാറുവാന്‍ നമ്മുക്കാവുമോ?

 
JESUS CROSS



'അവനെ കണ്ടപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! 

പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല' (യോഹ 19:6).


'പീലത്തോസ്സിനു തന്റെ വിധി പ്രഖ്യാപിക്കേണ്ടി വന്നത് പുരോഹിതപ്രമാണികളുടെയും, ജനകൂട്ടത്തിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങിയായിരുന്നു. 'അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക' എന്നാക്രോശിച്ച് ബഹളം വയ്ക്കുന്ന ജനകൂട്ടത്തെ സമാധാനപ്പെടുത്തുവാന്‍ വേണ്ടിയായിരിന്നു 'അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍' എന്ന് പീലത്തോസ് വിധിവാചകം ഉച്ചരിച്ചത്. 


ആ റോമന്‍ ഭരണാധികാരി തന്റെ കൈകള്‍ കഴുകിയത് വഴിയായി ആ കുരിശുമരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുക മാത്രമല്ല, പിന്നെയോ സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനു നേരെ മുഖം തിരിക്കുക കൂടിയാണ് ചെയ്തത്.

ഈ രണ്ടു വസ്തുതകളിലും പീലാത്തോസ് തന്റെ സ്വന്തം താല്പര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ ശ്രമിച്ചു.

 പ്രത്യക്ഷത്തില്‍ നസ്രായനായ യേശുവിനെ കൊല്ലുവാന്‍ പീലത്തോസ് വിധിച്ച ആ കുരിശ്, തന്റെ രാജ്യത്തെ പറ്റി പറഞ്ഞ പോലെ തന്നെ ആ റോമന്‍ ഭരണാധികാരിയുടെ ആത്മാവിലേയ്ക്ക് തറച്ചു കയറി. ഈ സത്യത്തില്‍ നിന്ന് ഒരുവന് ഒഴിഞ്ഞു മാറി നില്‍ക്കുവാന്‍ ആവില്ല.

ദൈവപുത്രനായ യേശുക്രിസ്തുവിനെ ഒരു രാജ്യം മുഴുവന്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവന്റെ രാജ്യത്തെപ്രതി അവന്‍ കുറ്റവാളിയെന്നു മുദ്രകുത്തപെടുകയും മരണത്തിനു വിധിക്കപെടുകയും ചെയ്തു. 


തന്മൂലം 'തന്റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ഈ ലോകത്തെ അത്ര്യയധികമായി സ്‌നേഹിച്ചു' എന്ന വചനം പൂര്‍ത്തീകരിക്കപ്പെട്ടു.

അതിനാല്‍ ജീവിക്കുന്ന യേശുവിന്റെ സാക്ഷ്യം നമ്മുടെ മുന്‍പില്‍ ഉണ്ടെന്നും അതില്‍നിന്നും കൈ കഴുകി ഒഴിഞ്ഞു മാറുവാന്‍ നമ്മുക് ആവില്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു'.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ,എസ്.ഒ.സി)

Tags

Share this story

From Around the Web