മെത്രാന്മാര്‍ തങ്ങളുടെ അജഗണങ്ങള്‍ക്ക് പ്രത്യാശയുടെ തീര്‍ത്ഥാടകരാകണം: പാപ്പാ

 
leo


വത്തിക്കാന്‍: 2025ലെ ജൂബിലിയോടനുബന്ധിച്ച് മഡഗാസ്‌കറില്‍ നിന്നുള്ള മെത്രാന്‍ സംഘം വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിന് റോമിലെത്തി. പരിശുദ്ധ പിതാവ് ലിയോ പതിനാലാമനുമായി കൂടിക്കാഴ്ച നടത്തി. പാപ്പാ അവരോട് സംസാരിക്കുകയും ചെയ്തു. 


മഡഗാസ്‌കറില്‍ നിന്നുമുള്ള മെത്രാന്മാരെ ആദ്യമായി കണ്ടുമുട്ടുന്നതിലുള്ള തന്റെ സന്തോഷം പാപ്പാ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ക്രിസ്തുവിലുള്ള ഈ സാഹോദര്യം അനുഭവിക്കുവാന്‍ സാധിക്കുന്നതില്‍, കര്‍ത്താവിനു നന്ദി പറയുന്നുവെന്നും സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

മഡഗാസ്‌കറില്‍ നിന്നുള്ള മെത്രാന്മാര്‍ ഒന്നിച്ചു ചേര്‍ന്നുകൊണ്ട്, റോമിലേക്ക് വരുവാനുള്ള തീരുമാനത്തെ താന്‍ ഏറെ പ്രശംസിക്കുന്നു. ഇത് കൂട്ടായ്മയുടെ അടയാളമാണെന്നും പാപ്പാ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുമായി മുന്‍നിശ്ചയിച്ച ഒരു യാത്രയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം അനുഭവിക്കുവാന്‍ നമുക്ക്  സാധിക്കുന്നു.  ഫ്രാന്‍സിസ് പാപ്പാ മഡഗാസ്‌കറിലേക്ക് നടത്തിയ അപ്പസ്‌തോലിക യാത്രയെക്കുറിച്ചും അനുസ്മരിച്ചു.

എല്ലാ ദിവസവും പേപ്പല്‍  ബസിലിക്കകളുടെ വിശുദ്ധ വാതിലുകളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം മഡഗാസ്‌കറിലെ മെത്രാന്മാരും പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറിയതിനെ പാപ്പാ അഭിനന്ദിച്ചു. ഇടയന്മാരെന്ന നിലയില്‍ അജഗണങ്ങള്‍ക്കു വേണ്ടി പ്രത്യാശയുടെ തീര്‍ത്ഥാടകരായി മറുവാനുള്ളവരാണ് മെത്രാന്മാര്‍ എന്ന കാര്യവും അടിവരയിട്ടു പറഞ്ഞു. 


ദൈവജനവുമായുള്ള മെത്രാന്മാരുടെ  അടുപ്പം സുവിശേഷത്തിന്റെ ജീവനുള്ള അടയാളമാണ്. മെത്രാന്മാരുടെ അജപാലന ശുശ്രൂഷയിലെ ആദ്യ സഹകാരികളെന്ന നിലയില്‍  പുരോഹിതരെയും, സന്യാസിനി സന്യാസികളെയും സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയും പാപ്പാ, ചൂണ്ടിക്കാട്ടി.

മഡഗാസ്‌കര്‍ എന്ന ദേശത്ത്, ധൈര്യത്തോടെയും തീക്ഷ്ണതയോടെയും നടത്തുന്ന മിഷനറി ചൈതന്യത്തിന് പാപ്പാ നന്ദിയര്‍പ്പിച്ചു. ആദ്യത്തെ മിഷനറിയായ ഹെന്റി ഡി സോലാഗെസിനെയും, രക്തസാക്ഷി ജാക്വസ് ബെര്‍ത്തിയുവിനേയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. 

സുവിശേഷത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയില്‍ ദരിദ്രരുടെ മേല്‍ ദൃഷ്ടി ഉറപ്പിക്കണമെന്നും പാപ്പാ മെത്രാന്മാരെ ആഹ്വാനം ചെയ്തു. അവരില്‍ ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. 


പൊതുഭവനം പരിപാലിക്കാനും, ദ്വീപിന്റെ സൗന്ദര്യം സംരക്ഷിക്കുവാനുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തെയും പാപ്പാ ഓര്‍മ്മപ്പെടുത്തി. നീതിയോടും സമാധാനത്തോടും കൂടി സൃഷ്ടിയെ  സംരക്ഷിക്കാനുള്ള പരിശീലനം വിശ്വാസികള്‍ക്ക് നല്‍കുവാനുള്ള കടമയെയും പാപ്പാ ചൂണ്ടിക്കാണിച്ചു.

Tags

Share this story

From Around the Web