കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ബിഷപ്പ് ബാരണ്‍

​​​​​​​

 
charley



വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടിയ അമേരിക്കന്‍ ഇന്‍ഫ്‌ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിന് പിന്നാലേ ദുഃഖം പങ്കുവെച്ച് അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍.

 അദ്ദേഹം മികച്ച സംവാദകനും രാജ്യത്തെ സിവില്‍ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളില്‍ ഒരാളുമായിരുന്നുവെന്നും എന്നാല്‍ അതിനേക്കാള്‍ ഉപരി ഒരു തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു. ഇന്നു 'എക്‌സി'ലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് തന്റെ ദുഃഖം പങ്കുവെച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് ഞാന്‍ ഫീനിക്‌സില്‍ ഒരു പ്രസംഗ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ചാര്‍ളി കിര്‍ക്കിനെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്നെ പ്രാതലിന് ക്ഷണിച്ചു. അന്ന് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ വളരെയധികം ആകര്‍ഷിച്ചു. 

മികച്ച ബുദ്ധിശക്തിയും, ആകര്‍ഷണീയ വ്യക്തിത്വവും യഥാര്‍ത്ഥ നന്മയും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് പിന്നീട് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്, ഇരുപത്തിയഞ്ച് യുവാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നത് കണ്ടു.


അവരുടെ കാഴ്ചപ്പാടുകളോടുള്ള എതിര്‍പ്പുകള്‍ക്കിടയിലും അദ്ദേഹം ശാന്തതയോടെ പെരുമാറുന്നത് കണ്ട് ഒരു സന്ദേശം അയച്ചു. എന്റെ അഭിമുഖ പരിപാടിയായ 'ബിഷപ്പ് ബാരണ്‍ പ്രസന്റ്‌സ്'-ല്‍ അതിഥിയായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു, അദ്ദേഹം എന്റെ ക്ഷണം ആകാംക്ഷയോടെ സ്വീകരിച്ചു. 

പത്ത് ദിവസത്തിനുള്ളില്‍ അദ്ദേഹം മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് രണ്ട് രാത്രികള്‍ക്ക് മുമ്പാണ്. 


മതസ്വാതന്ത്ര്യ കമ്മീഷനെക്കുറിച്ച് സംസാരിക്കാന്‍ ഒരു സായാഹ്ന വാര്‍ത്താ ഷോയില്‍ ഞാന്‍ പങ്കെടുത്തതിന് ശേഷം, അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചു, ഞാന്‍ പറഞ്ഞതിനെ അദ്ദേഹം എത്രമാത്രം വിലമതിക്കുന്നുവെന്ന് പറഞ്ഞു.

 'എന്റെ ഷോയില്‍ ഉടന്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെ' എന്നും കിര്‍ക്ക് പറഞ്ഞിരിന്നു.


അദ്ദേഹം തീര്‍ച്ചയായും ഒരു മികച്ച സംവാദകനും നമ്മുടെ രാജ്യത്തെ സിവില്‍ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളില്‍ ഒരാളുമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരി അദ്ദേഹം തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നു. വാസ്തവത്തില്‍, ഫീനിക്‌സില്‍ ഞങ്ങള്‍ ആ പ്രഭാതഭക്ഷണം കഴിച്ചപ്പോള്‍, രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങള്‍ അധികം സംസാരിച്ചില്ല.

 ദൈവശാസ്ത്രത്തെക്കുറിച്ചു സംസാരിക്കാന്‍, അദ്ദേഹത്തിന് ആഴമായ താല്പര്യമുണ്ടായിരുന്നു, ക്രിസ്തുവിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു.

മരണശേഷം അദ്ദേഹം ഇപ്പോള്‍ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന വാക്കുകളോടെയാണ് ബിഷപ്പ് ബാരണിന്റെ കുറിപ്പ് അവസാനിക്കുന്നത്. 

യൂട്ടവാലി സര്‍വകലാശാലയില്‍ ഇന്നലെ നടന്ന ചടങ്ങിനിടെയാണു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.

Tags

Share this story

From Around the Web