ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം. ആശങ്ക പ്രകടിപ്പിച്ചു കുവൈത്ത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യം

​​​​​​​

 
IRAN  BLAST

കുവൈത്ത് സിറ്റി: ഇറാനിലെ ആണവസ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ സാഹചര്യത്തില്‍ മേഖലയുടെ സുരക്ഷയും ആഗോള സ്ഥിരതയും താറുമാറാക്കുന്ന തരത്തിലുള്ള ഗൗരവപൂര്‍ണ ഘടകമാണെന്ന് വിലയിരുത്തി കുവൈത്ത്. 


തീവ്രമായ ആശങ്കയോടെയാണ് ഈ സംഭവങ്ങളെ കുവൈത്ത് സമീപിച്ചു കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

2025 ജൂണ്‍ 13-ന് ഇറാന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, ആ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ശക്തമായി ആവശ്യപ്പെട്ടു.


ഐക്യരാഷ്ട്ര സംഘടനയും അതിന്റെ സുരക്ഷാ കൗണ്‍സിലുമൊക്കെ ഇത്തരം നടപടികള്‍ തടയുന്നതിനും മേഖലയില്‍ സുരക്ഷയും ശാന്തതയും നിലനിര്‍ത്തുന്നതിനും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കി.


സൈനിക സംഘര്‍ഷങ്ങള്‍ക്കും മറ്റും പൂര്‍ണമായി വിരാമമിട്ട്, അതിലേക്ക് നയിക്കുന്ന ഏതൊരു നടപടികളും അവസാനിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയാണ് കുവൈത്ത് ഉയര്‍ത്തിപ്പിടിക്കുന്നത്. സംവാദം, സഹിഷ്ണുത, രാഷ്ട്രീയ പരിഹാരങ്ങളിലൂടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം ലഭ്യമാക്കാന്‍ എല്ലാ പക്ഷങ്ങളും മുന്‍ഘണ ന പുലര്‍ത്തണമെന്ന് കുവൈത്ത് ആഹ്വാനം ചെയ്തു.


മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നതിലാണ് കുവൈത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രീകരിക്കുന്നത്.എന്നും പരസ്തവണയില്‍ പറഞ്ഞു

Tags

Share this story

From Around the Web