ഈസ്റ്റർ കാലത്തും നൈജീരിയയിൽ ആക്രമണം തുടരുന്നു

 
Nigeriya

ഈസ്റ്റർ കാലത്ത്  വടക്കൻ നൈജീരിയയിൽ നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെട്ടതായി നൈജീരിയൻ സൈന്യത്തിന്റെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും റിപ്പോർട്ടുകൾ പറയുന്നു.

 വടക്കൻ-മധ്യ നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് പ്രദേശത്തുള്ള എംബലോം സമൂഹത്തിൽ ഈസ്റ്റർ ജാഗരണ ദിവസമായ ശനിയാഴ്ച തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടു.

ഞായറാഴ്ച നടന്ന ആക്രമണങ്ങൾ ബെനു സംസ്ഥാന ഗവർണർ ഹയാസിന്ത് ആലിയ സ്ഥിരീകരിച്ചെങ്കിലും, ഇരകളുടെ കൃത്യമായ എണ്ണം വ്യക്തമാക്കിയിട്ടില്ല.എങ്കിലും കുറഞ്ഞത് പതിനേഴു പേരെങ്കിലും ഉണ്ടാകും എന്നതാണ് പ്രദേശവാസികൾ പറയുന്നത്.

മുസ്ലീം ഫുലാനി ഇടയന്മാരും,  ക്രിസ്ത്യൻ കർഷക സമൂഹങ്ങളും തമ്മിലുള്ള ഭൂമി, മേച്ചിൽപ്പുറ തർക്കങ്ങൾ പലപ്പോഴും മാരകമായ ഏറ്റുമുട്ടലുകൾക്ക്, വടക്കൻ-മധ്യ നൈജീരിയയിൽ കാരണമാകാറുണ്ട്. മറ്റു ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യവും സ്ഥിതി വഷളാക്കുന്നു.

അതേസമയം, രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർണോ സംസ്ഥാനത്തെ ഒരു പോലീസ് ആസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെ, ഇസ്ലാമിക് സ്റ്റേറ്റ്  എന്നറിയപ്പെടുന്ന ഒരു സംഘവുമായി ബന്ധമുള്ളവരുമായി നടന്ന  നീണ്ട വെടിവയ്പിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

തലസ്ഥാനമായ അബുജയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കടുന സംസ്ഥാനത്തെ അരിക്കോ ഗ്രാമത്തിൽ ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കർമ്മങ്ങൾക്കിടെ, ആയുധധാരികൾ, അഞ്ച് പേരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

അരിക്കോയിലെ അതേ ഗ്രാമത്തിൽ ഈസ്റ്റർ കുർബാനയ്ക്കിടെ തട്ടിക്കൊണ്ടുപോയ 31 ആരാധകരെ മോചിപ്പിച്ചതായി ദേശീയ സൈന്യവും റിപ്പോർട്ട് ചെയ്തു. 

എന്നാൽ ഇരകൾ ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ കൈകളിലാണെന്ന് കടുനയിലെ ചില പ്രാദേശിക സംഘടനകൾ പറഞ്ഞു.

Tags

Share this story

From Around the Web