അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

 
RENJITHA


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാം അതിജീവിതക്കെതിരായ അധിക്ഷേപവും ഐഡന്റിറ്റി വെളിപ്പെടുത്തിയതിലുമാണ് അറസ്റ്റ്. 

തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു എന്നായിരുന്നു അതിജീവിതയുടെ പരാതി.

സൈബര്‍ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവര്‍. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് സൈബര്‍ പൊലീസ് രഞ്ജിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു.

അന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. 

എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബര്‍ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.

Tags

Share this story

From Around the Web