യേശുവിനു ശേഷം മരിച്ചവര്‍ യേശുവിന് മുന്‍പ് മരിച്ചവരെക്കാള്‍ ഭാഗ്യവാന്മാരാണോ? അക്രൈസ്തവരെപോലെ സത്പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ക്കും രക്ഷ നേടാനാകുമോ?

​​​​​​​

 
jesus christ-59



യേശു മരിച്ചതിന് ശേഷമാണ് രക്ഷകിട്ടിയത് എന്ന് സൂചനവെച്ച് നോക്കുകയാണെങ്കില്‍ യേശുവിനുശേഷം മരിച്ചവര്‍ യേശുവിന് മുമ്പ് മരിച്ചവരെക്കാള്‍ ഭാഗ്യവാന്മാരാണോ? അതുപോലെ അക്രൈസ്തവരെപോലെ സത്പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ക്കും രക്ഷനേടാനാകുമോ?

- ഈശോയുടെ കുരിശുമരണത്തിനുമുമ്പ് മരിച്ചവരുടെയും ഈശോയുടെ കുരിശുമരണത്തിനു ശേഷം ജീവിച്ച് മരിക്കുന്നവരുടെയും രക്ഷ ഉറപ്പു വരുത്താന്‍ കഴിയും. 

രണ്ടായിരം കൊല്ലങ്ങള്‍ക്കു ശേഷം ജീവിക്കുന്ന നമുക്ക് ഈശോയുടെ കുരിശുമരണത്തിന്റെ രക്ഷാകരഫലം അനുഭവിക്കാന്‍ കഴിയുമെങ്കില്‍ സമാനമായ രീതിയില്‍ ഈശോയുടെ കുരിശുമരണത്തില്‍ 2000 അല്ലെങ്കില്‍ 50000 വര്‍ഷം മുമ്പേ ജീവിച്ചിരുന്ന വ്യക്തികള്‍ക്ക് കുരിശുമരണത്തിന്റെ രക്ഷ അനുഭവിക്കാന്‍ സാധിക്കും.

അത് ദൈവം സ്ഥലകാലങ്ങള്‍ക്ക് അതീതമായി രക്ഷയുടെ വരപ്രസാദത്തെ സര്‍വ്വ മനുഷ്യകുലത്തിനും സംലഭ്യമാക്കുന്ന ഒരത്ഭുതം അതായത് ആദാമിന്റെ കാലംമുതല്‍ അല്ലെങ്കില്‍ ആദ്യം മരിച്ച ആബേലിന്റെ കാലംമുതല്‍ ഇന്നോളം മരിച്ച സര്‍വ്വമനുഷ്യരും ഈശോയുടെ കുരിശുമരണത്തിന്റെ രക്ഷയില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരാണ് എന്നതാണ് അടിസ്ഥാനപരമായ സത്യം.

അതുകൊണ്ട് ഈശോയ്ക്ക് മുമ്പ് ജീവിച്ചിരുന്നവരും ഈശോ യ്ക്ക് ശേഷം ജീവിച്ചിരുന്നവരും തമ്മില്‍ രക്ഷക്കുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്നുപറയുന്നത് ഈശോയ്ക്ക് ശേഷം ജീവിച്ചിരു ന്നവര്‍ക്ക് രക്ഷാകരരഹസ്യത്തെയും ദൈവികവെളിപാടിനെയും അതിന്റെ പൂര്‍ണതയില്‍ മനസിലാക്കാനും ഈശോ സ്ഥാപിച്ച കൂദാശകളുടെ ഫലം അനുഭവിച്ച് ജീവിക്കാനും ഭാഗ്യം ലഭിക്കുന്നു. 


അതിനാല്‍, ഈശോയ്ക്ക് ശേഷം ജീവിച്ചിരുന്നവര്‍ ഈശോയുടെ മനുഷ്യാവതാരത്തിന് മുമ്പ് ജീവിച്ചിരുന്നവരെക്കാളും ഭാഗ്യമുള്ളവരാണ് എന്നു പറയാന്‍ സാധിക്കും.

അക്രൈസ്തവരെപ്പോലെ സത്പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ക്കും രക്ഷനേടാനാകും. അതായത് അക്രൈസ്തവര്‍ക്കും ക്രൈസ്തവര്‍ക്കും രക്ഷനേടുന്നതിന് ഒരുവഴിയേ ഉള്ളൂ. ലോകത്തിന് ഒരേ ഒരുരക്ഷകനെ ഉള്ളു - അത് കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവാണ്.

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല (അപ്പ 4:12) ഈ വചനമാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്റെയോ പുണ്യപ്രവൃത്തികളുടെയോ ബലത്തിലല്ല നമ്മള്‍ സ്വര്‍ഗത്തില്‍ പോകുക. 


അക്രൈസ്തവന്‍ ചെയ്യുന്ന പുണ്യപ്രവൃത്തികളുടെ ബലത്തിലാണ് അവന്‍ സ്വര്‍ഗത്തില്‍ പോകുന്നത്. സ്വര്‍ഗത്തില്‍ പോകുന്നതിന് ഈശോമിശിഹായുടെ കുരിശിലെ ബലിയുടെ വരപ്രസാദമല്ലാതെ മറ്റൊന്നും സഹായകമല്ല.

 എന്നാല്‍ ആ കുരിശിലെ ബലിയുടെ വരപ്രസാദം അനുഭവിച്ചാണ് ഒരുവ്യക്തി ജീവിക്കുന്നത് എന്നുള്ളതിന്റെ സാക്ഷ്യമാണ് ആ വ്യക്തിയുടെ ജീവിതത്തിലെ നന്മപ്രവൃത്തികള്‍ എന്നു തിരിച്ചറിയണം.

ഈശോയുടെ കുരിശുമരണത്തിലൂടെ കൈവന്ന ദൈവവരപ്രസാദത്തിന്റെ യോഗ്യതയാലാണ് അക്രൈസ്തവനും രക്ഷപ്രാപിക്കുന്നത്. 

ക്രിസ്ത്യാനിക്ക് പ്രസ്തുതവരപ്രസാദം കൂദാശകളിലൂടെ സംലഭ്യ നാക്കുന്ന ദൈവം ഇതേവരപ്രസാദം അക്രൈസ്തവര്‍ക്ക് ദൈവ ത്തിനുമാത്രം അറിയാവുന്ന വഴികളിലൂടെ ദൈവം സംലഭ്യമാക്കുന്നു എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്.

കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ ''വിശ്വാസ വഴിയിലെ സംശയങ്ങള്‍'' എന്ന പുസ്തകത്തില്‍ നിന്ന്).

Tags

Share this story

From Around the Web