ചൊല്ലിപ്പഠിച്ച പ്രാര്‍ഥനകള്‍ വിരസമാകുന്നുണ്ടോ? പ്രാര്‍ഥനയെ ജീവസുറ്റതാക്കാന്‍ ഇതാ ലളിതമായ ഒരു മാര്‍ഗം

 
prayer


കത്തോലിക്കാ വിശ്വാസികള്‍ നിത്യവും ചൊല്ലുന്ന 'സ്വര്‍ഗസ്ഥനായ പിതാവേ', 'നന്മ നിറഞ്ഞ മറിയമേ' തുടങ്ങിയ പ്രാര്‍ഥനകള്‍ പലപ്പോഴും അര്‍ഥം ചിന്തിക്കാതെ യാന്ത്രികമായി ചൊല്ലിത്തീര്‍ക്കാറാണ് പതിവ്. 

ഇത്തരം പ്രാര്‍ഥനകള്‍ വിരസമായി തോന്നുമ്പോള്‍ അവയെ എങ്ങനെ ആത്മീയമായി ഉണര്‍ത്താം. പ്രാര്‍ഥനയെ ജീവസുറ്റതാക്കാന്‍ ഇതാ ഒരു ലളിതമായ മാര്‍ഗം.

പ്രാര്‍ഥനയുടെ അര്‍ഥം മനസിലാക്കി ചൊല്ലുക


പ്രാര്‍ഥനയിലെ ഓരോ വാക്കും സാവധാനം ഉച്ചരിക്കുക. ഉദാഹരണത്തിന്, ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന് ചൊല്ലുമ്പോള്‍, ദൈവം നമ്മുടെ പിതാവാണെന്ന സത്യത്തെക്കുറിച്ച് ഒരു നിമിഷം ആഴത്തില്‍ ചിന്തിക്കുക.

വി. ഇഗ്‌നേഷ്യസ് ലയോളയുടെ രീതി

ഈശോസഭ സ്ഥാപകനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള നിര്‍ദ്ദേശിച്ച ഒരു രീതിയാണിത്. പ്രാര്‍ഥനയിലെ ഓരോ വാക്കിനും ഇടയില്‍ ശ്വാസമെടുക്കുകയോ അല്പനേരം നിശബ്ദമായിരിക്കുകയോ ചെയ്യുക. 

ആ വാക്കിന്റെ അര്‍ഥം ഹൃദയത്തില്‍ പതിയാന്‍ ഇത് സഹായിക്കും. പ്രാര്‍ഥിക്കുമ്പോള്‍ ആ വാക്കുകള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ കാണാന്‍ ശ്രമിക്കുക. 'നന്മ നിറഞ്ഞ മറിയമേ' എന്ന് ചൊല്ലുമ്പോള്‍ മാലാഖ മറിയത്തെ സന്ദര്‍ശിക്കുന്ന രംഗം ഭാവനയില്‍ കാണുന്നത് പ്രാര്‍ഥനയെ കൂടുതല്‍ ഹൃദ്യമാക്കും.

പലപ്പോഴും ആവര്‍ത്തന വിരസത കാരണം പ്രാര്‍ഥന ഒരു കടമ മാത്രമായി മാറാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ പ്രാര്‍ഥന ദൈവവുമായുള്ള ഒരു യഥാര്‍ഥ സംഭാഷണമായി മാറും. 

നമ്മുടെ ആത്മീയ വരള്‍ച്ച മാറ്റാന്‍ ഇത്തരം ചെറിയ വ്യായാമങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

ലെയോ പതിനാലാമന്‍ മാര്‍പാപ്പയും തന്റെ പ്രഭാഷണങ്ങളില്‍ ആന്തരികമായ പ്രാര്‍ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. വെറും വാക്കുകള്‍ക്കപ്പുറം ഹൃദയത്തിന്റെ ഭാഷയാകണം പ്രാര്‍ഥനയെന്ന് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.
 

Tags

Share this story

From Around the Web