ആര്‍ച്ചുബിഷപ് എമരിറ്റസ് പ്രകാശ് മല്ലവരപ്പു അന്തരിച്ചു

 
Antony

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് വിശാഖപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിസിബിഐ ജനറല്‍ സെക്രട്ടറി, സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍ അംഗം, ആന്ധ്രപ്രദേശ് ബിഷപ്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1949 ജനുവരി 29-ന് ആന്ധ്രാപ്രദേശിലെ നിസാമാബാദിലെ ജാഡി ജമാല്‍പൂരിലാണ് പ്രകാശ് മല്ലവരപ്പു ജനിച്ചത്. ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കടപ്പയിലെ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ച അദ്ദേഹം 1979 ഒക്ടോബര്‍ 11-ന് വൈദികനായി അഭിഷിക്തനായി. ഹൈദരാബാദ് അതിരൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഹൈദരാബാദ് സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

1998 ജൂണ്‍ 11-ന് കടപ്പ രൂപതയുടെ ബിഷപ്പായി നിയമിതനായി. 2002-ല്‍ വിജയവാഡ ബിഷപ്പായും, ഏലൂരു രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. 2012 ജൂലൈ 3-നാണ് വിശാഖപട്ടണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനായത്. 2024-ല്‍ ആര്‍ച്ചുബിഷപ് പദവിയില്‍ നിന്നും വിരമിച്ചു.

Tags

Share this story

From Around the Web