ഇറാനിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കും. നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെ ഇറാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ എംബസി

 
air india

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഒഴിപ്പിക്കുന്നുവെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. അതിനായി പൗരന്മാര്‍ ടെലഗ്രാം വഴിയോ എമര്‍ജന്‍സി നമ്പര്‍ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കി. 


ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി നേപ്പാള്‍ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യന്‍ ദൗത്യത്തില്‍ പൗരന്‍മാരെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കി.


മഷ്ഹാദില്‍ നിന്നുള്ള രണ്ട് വിമാനം കൂടി ഇന്ന് ഡല്‍ഹിയില്‍ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതില്‍ ഒന്ന് വൈകീട്ട് 4 .30 നും മറ്റൊന്ന് രാത്രി 11 മണിയോടെയുമായിരിക്കും എത്തുക.
ഇന്ന് ഇറാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയില്‍ എത്തി. ഇറാന്റെ മഹാന്‍ എയര്‍ലൈന്‍ ആണ് പൗരന്മാരെ നാട്ടില്‍ തിരികെ എത്തിച്ചത്. 


മഷ്ഹാദില്‍ നിന്ന് എത്തിയ സംഘത്തില്‍ ഏതാണ്ട് 290 ഓളം പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുള്ളവരാണ്. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായുള്ള വിമാനം ഇന്ന് പുലര്‍ച്ചയാണ് എത്തിയത്. ഇറാനില്‍ നിന്ന് 1000 ത്തോളം ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത് എത്തിക്കാന്‍ മഹാന്‍ എയര്‍ലൈന്റെ 3 പ്രതേക വിമാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

Tags

Share this story

From Around the Web