അഹമ്മദാബാദ് വിമാനാപകടം. അന്വേഷണത്തില്‍ ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

 
Ahamabad


അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജന്‍സിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാന്‍ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താന്‍ പാര്‍ലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു.


വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാര്‍ലമെന്റ് ഗതാഗത കമ്മി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിര്‍ദേശം. അഹമ്മദാബാദ് വിമാനപകടം ഉള്‍പ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന അപകടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാര്‍ലമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി യോഗം ചേരുന്നത്.


അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നുമുള്ള വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലബോറട്ടറിയില്‍ അവലോകനം ചെയ്തു വരികയാണ്. ഡല്‍ഹിയിലെ അഅകആ ലാബിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web