കൊവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് വര്‍ദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിന്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും വി ഡി സതീശന്‍

 
 v d

തിരുവനന്തപുരം:ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

കൊവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് വര്‍ദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിന്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി.

അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ചുള്ള അകറ്റാന്‍ പ്രമേയം കൊണ്ടുവരുമ്പോള്‍ കൊട്ടേഷന്‍ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷന്‍ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. 


ചികിത്സ പ്രോട്ടോക്കോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പിന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

10 കൊല്ലം മുമ്പുള്ള കഥ പറയുകയാണ് മന്ത്രി. ആരോഗ്യ കേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. കേരളത്തില്‍ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

 വസ്തുത അതായിരിക്കെ എന്തിനാണ് 2013 ല്‍ ഇരുന്ന സര്‍ക്കാരിന്മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ക്രിയാത്മകമായി സമീപിക്കുന്നില്ല. അതിന് പകരം പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.

ആശുപത്രി വികസന സമിതിയില്‍ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത് സഹയാത്രികനായ ഡോക്ടര്‍. 

പഴയ കണക്ക് പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയോ. ആരോഗ്യ കേരളത്തെ വെന്റിലേറ്ററില്‍ നിന്ന് രക്ഷിക്കേണ്ടെയെന്നും വി ഡി സതീശന്‍ ചോദിച്ചു.

സര്‍ക്കാര്‍ സംവിധാനത്തെ അടച്ചാക്ഷിപ്പിക്കാനുള്ള നിര്‍ഭാഗ്യകരമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി.

 യുഡിഎഫ് കാലത്ത് 12 ആയിരുന്നു ശിശുമരണ നിരക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചായി കുറച്ചു. ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷമാണ്. 13 ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് കൊണ്ടുവന്നു.

Tags

Share this story

From Around the Web