'ദി ചോസന്‍' പരമ്പരയിലെ യേശുവിനെ അവതരിപ്പിക്കുന്ന നടന്‍ ജോനാഥന്‍ ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

​​​​​​​

 
leo

വത്തിക്കാന്‍ സിറ്റി: 'ദി ചോസന്‍' പരമ്പരയിലെ യേശുവിനെ അവതരിപ്പിക്കുന്ന നടന്‍ ജോനാഥന്‍ റൂമി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ബുധനാഴ്ചത്തെ പൊതുസദസ്സിന്റെ അവസാനം ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചോസന്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


 പരമ്പരയില്‍ മേരി മഗ്ദലനയായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്‍ ആയി അഭിനയിക്കുന്ന ജോര്‍ജ് സാന്റിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. 


വത്തിക്കാന്‍ പുറത്തുവിട്ട ഫോട്ടോകളില്‍, ലിയോ പതിനാലാമന്‍ മാര്‍പാപ്പയും റൂമിയും പുഞ്ചിരിക്കുകയും ഹസ്തദാനം ചെയ്യുന്നതും കാണാം. മുഴുവന്‍ സംഘത്തിന്റെയും പേരില്‍ നടന്‍ പാപ്പക്ക് ഒരു സമ്മാനവും നല്‍കി.

പരമ്പരയില്‍ ക്രിസ്തുവിനെ അവതരിപ്പിച്ചത് തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തിയതായി റൂമി വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഈ അവസരം ദൈവകൃപയുടെ പ്രവൃത്തിയാണ്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍, കുടുംബത്തില്‍ കത്തോലിക്കാ വിശ്വാസം ശ്വസിച്ചാണ് താന്‍ വളര്‍ന്നുവന്നതെന്ന് റൂമി വിശദീകരിച്ചു.

 'എന്റെ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. യേശുവിനെ ഒരു ലളിതമായ മനുഷ്യനായിട്ടാണ് ഞാന്‍ എപ്പോഴും കണ്ടിട്ടുള്ളത്,  റൂമി പറഞ്ഞു.

ജൂലൈയില്‍ ഇറ്റലിയില്‍ സ്ട്രീമിംഗിനായി ലഭ്യമാകുന്ന പരമ്പരയുടെ അഞ്ചാം സീസണിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയറിനായാണ് 'ദി ചോസണ്‍' അഭിനേതാക്കള്‍ വത്തിക്കാനിലെത്തിയത്.  അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന ആറാം സീസനിലെ കുരിശുമരണ രംഗങ്ങള്‍ തെക്കന്‍ ഇറ്റലിയില്‍ ചിത്രീകരിച്ചശേഷമാണ് ചോസണ്‍ ടീമിലെ അംഗങ്ങള്‍ വത്തിക്കാനിലെത്തിയത്.

Tags

Share this story

From Around the Web