സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത പൊലീസില്‍ പരാതി നല്‍കി

 
MARTIN


കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തില്‍ പൊലീസില്‍ പരാതി നല്‍കി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. 

കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ ഉള്‍പ്പടെ നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പരാതിക്കൊപ്പം മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും പോലീസിന് കൈമാറി. അതിജീവിതയുടെ പരാതിയില്‍ പോലീസ് ഉടന്‍ കേസെടുക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നത്. 

അതിജീവിതയെ ഉള്‍പ്പടെ അധിക്ഷേപിച്ചുകൊണ്ട് മാര്‍ട്ടിന്‍ സംസാരിക്കുന്ന വീഡിയോയാണിത്. മാര്‍ട്ടിന്‍ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടി പരാതി നല്‍കിയത്. 

സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നുവെന്നുമായിരുന്നു അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം ബന്ധപ്പെട്ട വീഡിയോ ലിങ്കുകളും കൈമാറിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്തായിരിക്കും നടപടി സ്വീകരിക്കുക.

Tags

Share this story

From Around the Web