ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധിയില്‍ എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. 38 വയസ് എന്നത് അംഗീകരിക്കാനാകില്ല

 
dyfi


തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധിയില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരുവിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. 38 വയസ് എന്നത് അംഗീകരിക്കാനാകില്ല. ഇഷ്ടമല്ലാത്തവരെ തള്ളാനാണ് പ്രായപരിധി കുറച്ചെതെന്നാണ് വിമര്‍ശനം. കഴിഞ്ഞദിവസം എം വി ഗോവിന്ദന്‍ വിളിച്ചുചേര്‍ത്ത ഫ്രാക്ഷന്‍ യോഗത്തിലാണ് നിര്‍ദേശം.


പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശം പാര്‍ട്ടിയുടെ തീരുമാനം അല്ലെന്നും നേതാക്കള്‍. ഡിവൈഎഫ്‌ഐയുടെ കേന്ദ്ര നേതാക്കള്‍ അടക്കം 40 വയസ്സു കഴിഞ്ഞവരാണ്. തീരുമാനം എടുക്കേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞദിവസം എം വിഗോവിന്ദന്‍ വിളിച്ച് ചേര്‍ത്ത ഫ്രാക്ഷന്‍ യോഗത്തിലാണ് 38 വയസ്സ് നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ 40 വയസ്സാണ് ഡിവൈഎഫ്‌ഐ പ്രായ പരിധി.


സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നു. ചിന്ത ജെറോമിനെ തെരഞ്ഞെടുത്താന്‍ ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പരിഗണിച്ചില്ല.

Tags

Share this story

From Around the Web