യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ കുറ്റം സമ്മതിച്ച് അയല്‍വാസി. കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിനു കാരണം

 
PRIYAMVADHA


തിരുവനന്തപുരം: പനച്ചമൂട്ടില്‍ യുവതിയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ അയല്‍ വാസി പൊലീസ് കസ്റ്റഡിയില്‍. പ്രിയംവദ  എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ജൂണ്‍ 12 മുതല്‍ പ്രിയംവദയെ കാണാതായിരുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രിയംവദയെ കൊന്ന് വീടിനു പിന്നില്‍ കുഴിച്ചിട്ടെന്നാണ് വിനോദ് പൊലീസിനു മൊഴി നല്‍കിയത്. കടം നല്‍കിയ പണം പ്രിയംവദ തിരികെ ചോദിച്ചതാണു കൊലയ്ക്കു കാരണം. 

വിനോദിന്റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ ചാക്കില്‍ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകള്‍ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി.                                                പ്രിയംവദയുടെ കൊലപാതകത്തില്‍ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ പ്രിയംവദയുടെ അയല്‍വാസി വിനോദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്.   ഈ വിവരമാണ് ഇവര്‍ വൈദികനെ അ റിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയല്‍വാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നല്‍കിയ മൊഴി.  

ഇക്കഴിഞ്ഞ 12ന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടില്‍ കയറ്റി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോള്‍ തൊട്ടുടുത്തുള്ള മറ്റൊരു'വീട്ടില്‍ കൊണ്ടിടുകയായിരുന്നു. ബോധംവീണപ്പോള്‍ കഴുത്തു ഞെരിച്ച് കട്ടിലടിയില്‍ വെച്ചു. രാത്രി വീട്ടിനോട് ചേര്‍ന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി.
 

Tags

Share this story

From Around the Web